എല്ലാ ഇല്ലായ്മകള്‍ക്കും മീതെ നന്മകള്‍ നിറയട്ടെ.

Monday, May 21, 2012

ഞാന്‍ ഒരു മോഹന്‍ലാല്‍ ഫാന്‍ ആയതുകൊണ്ടല്ല ഇതു എഴുതുന്നത്‌.






മോഹന്‍ലാല്‍ തന്‍റെ ജന്മദിനത്തില്‍ ടി.പി.ചന്ദ്രശേഘരന്‍ വധവുമായി ബന്ധപെട്ടു നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. എന്തിലും കുറ്റം മാത്രം കാണുന്ന ചിലര്‍ അദ്ദ്യേഹത്തിന്‍റെ നല്ലമനസ്സിനെയും കള്ള  കണ്ണിലുടെയാണ് കാണാന്‍ ശ്രമിയ്ക്കുന്നത്.


        ആര് എന്ത് പറഞ്ഞാലും അതിന്‍റെ മോശം വശങ്ങള്‍ മാത്രം കാണുന്ന പ്രവണത നന്നല്ല. മോഹന്‍ലാല്‍ എങ്ങനെയുള്ള ആളും ആയിക്കോട്ടെ, ടി.പി വധം പോലുള്ള സംഭവങ്ങള്‍ മുന്‍പ് ഉണ്ടായപ്പോള്‍ അദ്ദ്യേഹം നിശബ്ദനായിരുന്നിരിയ്ക്കാം.മുന്‍ കാലങ്ങളില്‍ പ്രതികരിയ്ച്ചില്ല എന്നതുകൊണ്ട്‌ ഇനിയും പ്രതികരിച്ചുകൂടാ എന്ന് പറയുന്നതെങ്ങനെ?സ്വന്തം ജീവിതത്തില്‍ സമാന സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആണ് നാം ദുരന്തങ്ങളുടെ യഥാര്‍ത്ഥ ആഴവും ആഘാദങ്ങളും മനസ്സിലാക്കുന്നത്‌.മോഹന്‍ലാല്‍ ഇപ്പോള്‍ പ്രതികരിച്ചിരിയ്ക്കുന്നതും സ്വന്തം അമ്മയുടെ ആശുപത്രി കിടക്കയ്ക്കരികില്‍ ഇരിയ്ക്കുമ്പോള്‍ ആണ്(ഇനി സ്വന്തം അമ്മയോടുള്ള സ്നേഹവും കച്ചവട ലാഭത്തിനു വേണ്ടി ആണെന്ന് പറയുമോ?).


സമുഹതിനുവേണ്ടി സംസാരിയ്ക്കേണ്ടവര്‍ കൊലയ്ക്കു കൂട്ടുനില്‍ക്കുകയും കള്ള പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ വളര്‍ന്നുവരുന്ന തലമുറ ആരുടെ വാക്കുകളാണ് വിശ്വാസിയ്ക്കേണ്ടത്?എന്താണ് പഠിയ്ക്കേണ്ടത്?ആരെയും വിശ്വസിയ്ക്കാനും മാതൃകയാക്കാനും  ഇല്ലാതെ വരുമ്പോളാണ് പുതു തലമുറ രാഷ്ട്രീയം വെറുക്കുന്നത്.ഇന്ന് ഭൂരിഭാഗം യുവാക്കളും/യുവതികളും കേരളത്തിലെ രാഷ്ട്രീയ പശ്ചാത്തലത്തെകുറിച്ച് അജ്ഞരാണ്.സിനിമാ വിശേഷങ്ങളോ IT വാര്‍ത്തകളോ ഒക്കെയാണ് ഇന്നത്തെ ശരാശരി മലയാളി യുവാവിന്‍റെ/യുവതിയുടെ പൊതുവിജ്ഞാനം.24 മണിക്കുറും Facebook ഇല്‍ കഴിയുന്ന മലയാളിയ്ക്ക് എന്തെങ്കിലും സാമുഹ്യ ബോധം ഉണ്ടെങ്കില്‍ അതിനെ ഉണര്‍ത്താന്‍ മോഹന്‍ലാലിനെ പോലുള്ളവരുടെ വാക്കുകള്‍ക്കാവും(പറഞ്ഞത് മോഹന്‍ലാല്‍ ആണ് എന്നതുകൊണ്ടല്ല,സൂപ്പര്‍ താരപദവിയുണ്ടെങ്കിലും താനും സാധാരണ മനുഷ്യനാണ് എന്ന ബോധം കൊണ്ടാണ്). മനസ്സുമരവിപ്പിയ്ക്കുന്ന അരുംകൊലകള്‍ പോലും വിവാദമാക്കി ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രം സബ്ദം ഉയര്‍ത്തുന്ന കള്ളന്മാര്‍ക്കിടയില്‍ മറിച്ചൊരു ശബ്ധമാവാന്‍ അതിനു കഴിയും.പുതുതലമുറയെ നന്‍മ എന്ന വികാരത്തെ ഓര്‍മിപ്പിയ്ക്കാനും ഉത്തേജിപ്പിയ്ക്കാനും അതിനു കഴിയും.

Thursday, November 24, 2011


കണ്മുന്നില്‍ നടന്നേയ്ക്കാവുന്ന വലിയ ദുരന്തത്തെ കണ്ടില്ലെന്നു നമ്മള്‍  നടിച്ചുകൂടാ.
അത് നമ്മുടെ സഹോദരങ്ങളുടെ കൂടെ ജീവന്‍ അപഹരിയ്ക്കും എന്നിരിയ്ക്കെ.
ഒരു നാടിന്‍റെ ജീവന്‍ തന്നെ കയ്യിലെടുത്തു പന്തുകളിയ്ക്കുന്ന കള്ളന്‍മാരെ നാം തന്നിഷ്ടത്തിന് വിടണോ?അവരോടു നാം ആവശ്യത്തില്‍ അധികം ക്ഷമിച്ചിട്ടുണ്ട്-പലപ്പോഴായി.
പക്ഷെ ഇത് അവരുടെ ലാഭാക്കച്ചവടതിനു വിട്ടുകൊടുക്കണോ?അത്രയ്ക്കൊക്കെ ഉള്ളുവോ നമ്മുടെ ഒന്നുമറിയാത്ത സഹജീവികളുടെ ജീവന്‍റെ വില?

ലോകത്തെ ഏതെങ്കിലും ഒക്കെ കോണുകളിലിരുന്ന് 'മലയാളി' എന്ന മുദ്രയുമണിഞ്ഞു ബുദ്ധിജീവി ചമയാനുള്ള ഒരു പുതിയ വിഷയമായി മുല്ലപെരിയാര്‍ ഡാം പ്രശ്നത്തെ കാണുന്നവര്‍ കേരളത്തിന്‌ ഒരു നല്ല കാര്യവും ചെയ്യുന്നില്ല.ലോക ജനശ്രദ്ധ പിടിച്ചു പറ്റാം എന്നല്ലാതെ അത്തരത്തിലുള്ള ചര്‍ച്ചകള്‍ വെറും  നേരംപോക്കാണ്(പ്രശ്ന പരിഹാരത്തിനായി അധ്വാനിക്കുന്നവരെ സംബന്ധിച്ച്).
അതുകൊണ്ട് തുടക്കവും ഒടുക്കവും ഇല്ലാത്ത ചര്‍ച്ചകളല്ലാതെ  നിങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യാനാകുമെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യുക.കാരണം,വരാനിരിയ്ക്കുന്ന വലിയ ദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിക്കളയും.അത് അത്രയ്ക്ക് മാരകമാണ്-അക്ഷരാര്‍ഥത്തില്‍.

Monday, April 4, 2011

ഇനി കപ്പ്‌ നുകരാം...

അവര്‍ നമുക്ക് ഒരു കപ്പ്‌  വാങ്ങിത്തന്നിരിയ്ക്കുന്നു.
          ഒടുവില്‍ അത് സംഭവിച്ചു.ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു ശേഷം ആ കപ്പ്‌ ഇന്ത്യയുടെ കയ്കളിലേക്ക്  എത്തിയിരിക്കുന്നു . എല്ലാത്തരത്തിലും അഭിമാനത്തിന്റെ പൂത്തിരികള്‍ തെളിയിച്ച രാവ്.പിച്ചവച്ചു നടന്ന മണ്ണില്‍ ആനന്തത്തിന്റെ കൊടുമുടിയേറിയ ഒരു കുഞ്ഞു മനുഷ്യന്‍. ഇന്ത്യന്‍ ജനതയുടെ നടുവിലെ ആഘോഷ തിമിര്‍പ്പുകളുടെ കേന്ദ്ര ബിന്ദുവില്‍.സച്ചിന്‍.എല്ലാം ആ മുഖത്തെ ചിരിയ്ക്കു വേണ്ടി.
ജേതാക്കലാവുക  എന്ന ലക്ഷ്യത്തോടെ തന്നെയാണ്  ഇന്ത്യന്‍ ടീം അന്നും കളിച്ചിട്ടുള്ളൂ.എന്നാല്‍ ഇന്നത്തെ 'world cup winners' ഉണ്ടായത് സച്ചിന്റെ വ്യക്തി പ്രഭാവം കൊണ്ടാണ് എന്നാണ് ഞാന്‍ കരുതുന്നത്.എന്നും സത്യസന്ധതയുടെയും അര്‍പ്പണ ബോധത്തിന്റെയും വക്താവായ സച്ചിനെ ആരാധനയോടെ കാണാനാണ്  സഹ കളിക്കര്‍ക്കുപോലും ഇഷ്ടം.സച്ചിന്റെ അവസാനലോക കുപ്പ് (മിക്കവാറും) എന്ന നിലയ്ക്ക് അദ്യേഹത്തിന്  വേണ്ടി  കപ്പ്‌ നേടാന്‍ ഓരോ ഇന്ത്യക്കാരനും ആഗ്രഹിച്ചു.പാളിച്ചകളില്‍ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നപ്പോഴും തങ്ങളുടെ ലക്ഷ്യം മനസ്സിലുറപ്പിച്ച ധോണി തന്റെ തോക്കിലെ ഉണ്ടകള്‍ നനഞ്ഞതല്ല എന്ന് തെളിയിച്ചു.
ഒരേയൊരു സച്ചിന്‍.
      സച്ചിന്‍  എന്ന പേര്  ഒരു വലിയ ജനതയുടെ വികരമായത്  ആ കളിക്കാരന്റെ കയ്യിലെ വില്ലോത്തടി കൊണ്ടുമാത്രമല്ല. അദ്യേഹം ആദീവ പ്രധിഭയുള്ള ക്രികെറ്റ് കളിക്കാരന്‍ തന്നെ.അതിലുപരി അദ്യേഹം അസാമാന്യ വ്യക്തിത്വത്തിനും ഉടമയാണ്.തന്റെ മാന്യതയും പ്രോഫഷനോടുള്ള പ്രദിബദ്ധതയും കൊണ്ട് അദ്യേഹം രാജ്യാതിര്തികളില്ലാത്ത ഒരു ആരാധകവൃന്ദത്തിന്  ഉടമയായി.ആ മുല്യങ്ങള്‍ തന്നെയാണ്  സച്ചിനെ റെക്കോര്‍ഡ്‌കളുടെ തോഴാനാക്കിയത്.ക്രികെറ്റ് അദ്യേഹത്തിനു ജീവിതം തന്നെയാണ്. അവിടെ സച്ചിന്‍ ഒരിക്കലും ക്ഷോഭിച്ചില്ല.വാശിപിടിച്ചില്ല.സത്യത്തില്‍ ഉറച്ച പ്രവൃത്തികള്‍ക്കെ യഥാര്‍ഥ വിജയം കൈവരിക്കു എന്നദ്യേഹം ലോകത്തോട്‌ വിളിച്ചുപറഞ്ഞു.എന്റെ അഭിപ്രായത്തില്‍ വളര്‍ന്നുവരുന്ന തലമുറ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വ്യക്തിത്വമാണ് സച്ചിന്ടെത്.ക്രികെറ്റ് ഇഷ്ടമല്ല എങ്കില്‍കുടി മാതൃകയാക്കവുന്നതാണ്  സച്ചിന്റെ ജിവിതമുല്യങ്ങള്‍. 
ക്രികെറ്റ് ആവേശം ആവശ്യം ...?
     ലോകകപ്പ് കിട്ടിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ ക്രികറ്റിനു ലഭിച്ചിരിയ്ക്കുന്ന സ്ഥാനം മികച്ചതാണ്.എന്നാല്‍ പണ്ടുമുതലേ കേള്‍ക്കുന്ന ഒരു വിമര്‍ശനം ഇല്ലാതായി എന്ന് തോന്നുന്നില്ല.ക്രികറ്റ് ജനങ്ങളെ അലസരാക്കുന്നു എന്നതാണ് ആ വാദം.അത് മിക്കവാറും ശരിതന്നെയാണ്.ജോലിയ്ക്ക് പോകാതെ കളി കാണാനിരിയ്ക്കുന്ന ചേട്ടന്മാര്‍ ക്രികറ്റിനെ ചീത്ത കേള്‍പ്പിക്കുന്നു.അതിനെ നിങ്ങള്‍ എതിര്തോളൂ.എന്നാല്‍ മറ്റൊന്നുണ്ട്,എല്ലാ കാര്യത്തിനും നല്ലവശങ്ങളും ഉണ്ടാകും എന്ന് മറക്കരുത്.ഏപ്രില്‍ രണ്ടിന് തൊഴിലിടങ്ങളില്‍ ഉണ്ടായ ഒഴിവുകളും തിരക്കുകുറഞ്ഞ ഹൈവേയ്കളും പൊതുജനത്തിന്റെ മടിയുടെ ഭാഗമായാലും അല്ലെങ്കിലും അന്ന് ഉറക്കം വെടിഞ്ഞിരുന്നു കളികണ്ട കുട്ടികള്‍ക്കും യുവാക്കള്‍ക്കും ഉണ്ടായ നേട്ടം വെറുമൊരു ആഗ്രഹ സാഭാല്യം മാത്രമല്ല.തങ്ങള്‍ ആരാധിയ്ക്കുന്ന താരങ്ങളുടെ നിശ്ചയദാര്ധ്യവും ഇച്ചാശക്തിയും അവര്‍ക്ക് ജിവിതത്തില്‍ പ്രജോതനങ്ങളാണ്.കിരീടം നേടിയെങ്കിലും ഇന്ത്യന്‍ ടീം അഹങ്കാരത്തിന്റെ ഒരു ചെറു പുഞ്ഞിരിപോലും ശ്രീലങ്കയ്ക്കുനേരെ ഉതിര്തില്ല.മറിച്ച്‌ തങ്ങളെ വിജയത്തിലേയ്ക്ക് നയിച്ച കോച്ചിനെ തോളിലേറ്റിയാണ് അവര്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.
            അതുകൊണ്ട്  കളിയുടെ പേരില്‍ പണിയ്ക്ക് പോകാതെ മടിപിടിചിരിയ്ക്കുന്നവരെ ഓടിച്ചു വിടുക.എന്നിട്ട് സിനിമ കണ്ടിരിയ്ക്കുന്ന  കുട്ടികള്‍ക്ക്  ക്രികെറ്റ് വച്ച് കൊടുത്തേയ്ക്കുക.

Monday, March 28, 2011

സ്കൂളില്‍ നിന്ന്

ഒരുപാട് നാളായി സ്കൂളില്‍ പോകാന്‍ തുടങ്ങിയിട്ട്.

      ഇന്നോ ഇന്നലെയോ അല്ലാ,പണ്ട്രണ്ടു വര്ഷം.രണ്ടു വര്ഷം  മുന്പ്  പത്താം ക്ലാസ്സ്‌  പാസ്സായി.പള്ളിക്കൂടം വലിയൊരു അനുഭവമാണ് എന്നൊക്കെ പറയുന്നത്തിന്റെ അര്‍ഥവും കാമ്പും അന്നാണ് മനസ്സിലാക്കിയത് .സ്കൂള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്തൊക്കെയാണ്  നല്‍കുന്നത് എന്നാണ്  പതിനഞ്ചാം വയസ്സില്‍ ഞാന്‍ പഠിച്ച ഒരു പാഠം.സമൂഹ ജീവിയായ മനുഷ്യന്റെ സ്വഭാവത്തിനും കാഴ്ച്ചപ്പടിനും പരിശീലനകലരിയാകുന്നത് സ്കൂളും കൂട്ടുകാരുമാണ്.അവിടെ എന്റെ കൂടെ നിന്നവര്‍ എനിക്ക് കൂട്ടുകാരായിരുന്നു.അല്ലാ,കൂട്ടുകാര്‍ എന്നല്ല ശരി,സുഹൃത്തുക്കള്‍...ആത്മമിത്രങ്ങള്‍...അതൊക്കെയാണ്  നല്ലത്.അത് അങ്ങനെതന്നെ.അപ്പോഴും എപ്പോഴും,ഒരുമിചിരുന്നപ്പോഴും അകലതായിരിക്കുംബോഴും.
        ഒരുപാട് നാള്‍ ഇടപെട്ടുകൊണ്ടിരുന്ന ഒരിടത്തുനിന്നു പെട്ടെന്ന് വിടപറയുമ്പോള്‍ ഉണ്ടാകുന്ന വേതന,പിന്നീട് ആ ഓര്‍മകള്‍ നല്‍കുന്ന സുഖമുള്ള നൊമ്പരം....അതൊക്കെയാണ്‌ നമ്മുടെയൊക്കെ ജീവിതം ധന്ന്യമാക്കുന്നത്.

            ഇപ്പോള്‍ ഞാന്‍ വീണ്ടും ഒരു സുഖമുള്ള നൊമ്പരം അനുഭവിക്കുകയാണ്.പരീക്ഷയെക്കുറിച്ചുള്ള പ്രദീക്ഷകള്‍ക്കും അപ്പുറം ഞാന്‍ ചിന്തിക്കുന്നത് എന്റെ,അതേ എന്റെ  തന്നെ......ആ സ്കൂള്‍ മുറ്റം-എന്റെ കഴിഞ്ഞ കുറേ നാളത്തെ വിഹാരകേന്ദ്രം അഥവാ +2 സ്കൂള്‍.-എനിക്ക്  തന്ന നന്മകളെക്കുറിച്ചാണ്...അവിടം എനിക്കുതന്ന ചങ്ങാതികളെക്കുറിച്ചാണ്........
              


                              സത്യത്തില്‍ ഞാന്‍ എത്ര ഭാഗ്യവാനാണ്!













         

Friday, December 17, 2010

വീട്ടിലെ വീട്

                                                                          മരങ്ങള്‍ മണ്ണോടുചേരുമ്പോള്‍ മനുഷ്യരെ ഭയന്നിട്ട് ജീവിയ്ക്കാന്‍ കഴിയുമോ?                                                                                                                                                                          -കാലത്തിനൊത്ത് ജീവിയ്ക്കാന്‍ പക്ഷി സമൂഹവും പ്രാപ്തരാണെന്ന് തെളിയിച്ചുകൊണ്ട്  വീടിന്‍റെ  ഉമ്മറത്ത് തുങ്ങിക്കിടന്ന സി.എഫ്.എല്‍ ബള്‍ബ് കൂടിനു താങ്ങാക്കിയ തേന്‍ കുരുവി.

Tuesday, December 14, 2010

വിവേകം ആനന്ദം

  നോക്കി വരച്ചതാ.അടുത്തെങ്ങും അല്ലാ,മൂന്നു നാല് വര്‍ഷം മുന്‍പ്.
                                                                   കൊള്ളാം അല്ലേ?
                                                           എനിയ്ക്കറിയാം അതങ്ങനെയെ വരൂ......
                                                                                            ഇതൊക്കെ  എന്ത്, ചുമ്മാ................

Wednesday, November 17, 2010

അക്ഷരപുഷ്പം നുകരാന്‍

അക്ഷരപുഷ്പം  നുകരാന്‍ 



നേരം പുലര്‍ന്നല്ലോ   പൂങ്കോഴി  കൂവുന്നു
ഞാനുമുണര്‍ന്നു കുളിചോരുങ്ങീ 
പുതനുടുപ്പോടെ  പുത്തന്‍ കുടയോടെ  
പുസ്തക സഞ്ചിയുമേന്തിക്കൊണ്ടെ 
അമ്മയുമോത്തൂ പുറപ്പെടും നേരത്തോ 
അച്ഛനടുത്തെത്തി ചൊല്ലിടുന്നൂ 
"നന്നായ് പടിയ്ക്കുക  നന്നായ് വളരുക 
നാടിനോ എന്നെന്നും നന്മ ചെയ്ക"
അച്ഛനെ നോക്കി തലയാട്ടിക്കൊണ്ടെഞാന്‍
അമ്മയോടോത്തു പടിയിറങ്ങി.
മാനത്തോരപ്പുപ്പന്‍ ഡും ഡും ഡും താളത്തില്‍ 
ത്തെങ്ങാ പെറുക്കിയിടുന്ന ശബ്ദം 
"വേഗം നടക്കുക,മഴയില്‍ നനയും നാം 
പുതനുടുപ്പെല്ലാം ചീത്തായാകും."    
ഇങ്ങനെ ചൊല്ലിയിട്ടെന്നെയും കൊണ്ടമ്മ
വേഗത്തില്‍ പള്ളിക്കൂടത്തിലെത്തീ 
എങ്ങും ബലൂണുകള്‍ ചുറ്റും മിട്ടായികള്‍ 
എല്ലാത്തിലുംഏറെ കുട്ടുകാരും.
ക്ലാസ്സിലിരുന്നു ഞാന്‍ കുട്ടുകാരുമൊത്ത്
ആദ്യമായക്ഷരത്തേന്‍ നുകര്‍ന്നൂ  .
അക്ഷര മുറ്റത്ത്‌ വീണു നിറഞ്ഞിടും 
വര്‍ഷമായ് കുട്ടുകാര്‍ ഞങ്ങള്‍അന്ന്‍  
അക്ഷര പുഷ്പത്തിന്‍ വിദ്യനുകരുന്ന 
ഇത്തിരിക്കുഞ്ഞുങ്ങള്‍ നമ്മളെല്ലാം.